Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fc Barcelona

Sports

എഫ്‌സി ബാഴ്‌സലോണയ്ക്ക് തുടര്‍ച്ചയായ 11-ാം ജയം

മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ എഫ്‌സി ബാഴ്‌സലോണയ്ക്ക് വിവിധ കോമ്പറ്റീഷനുകളിലായി തുടര്‍ച്ചയായ 11-ാം ജയം.

കോപ്പ ഡെല്‍ റേ പ്രീക്വാര്‍ട്ടറില്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ റേസിംഗ് സാന്‍റാണ്ടറിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനു ബാഴ്‌സലോണ കീഴടക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷമായിരുന്നു എഫ്‌സി ബാഴ്‌സലോണ രണ്ടു തവണ വലകുലുക്കിയത്.

66-ാം മിനിറ്റില്‍ ഫെറാന്‍ ടോറസിലൂടെ ബാഴ്‌സ ലീഡ് നേടി. സ്റ്റോപ്പേജ് ടൈമില്‍ (90+5) ലാമിന്‍ യമാല്‍ ബാഴ്‌സയുടെ ജയം 2-0 ആക്കി.

ഇതൊക്കെ എന്ത് ?

വിവിധ കോമ്പറ്റീഷനുകളിലായി തുടര്‍ച്ചയായി 11 ജയം നേടിയതിനെ കാര്യമായി പരിഗണിക്കാതെ ബാഴ്‌സലോണയുടെ മുഖ്യപരിശീലകന്‍ ഹന്‍സി ഫ്‌ളിക്ക്. ഇതൊക്കെ എന്ത് എന്ന ഭാവമായിരുന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയപ്പോള്‍ ഫ്‌ളിക്കിന്.

എഫ്‌സി ബാഴ്‌സലോണയുടെ ചരിത്രത്തില്‍ തുടര്‍ ജയം നേടുന്നതില്‍ രണ്ടാമതാണ് ഫ്‌ളിക്കിന്‍റെ ടീം. 2005-06 കാലഘട്ടത്തില്‍ ഫ്രാങ്ക് റൈക്കാര്‍ഡിന്‍റെ ശിക്ഷണത്തില്‍ തുടര്‍ച്ചയായി 18 ജയം നേടിയതാണ് ക്ലബ്ബിന്‍റെ ചരിത്രത്തിലെ റിക്കാര്‍ഡ്.

മറ്റൊരു പ്രീക്വാര്‍ട്ടര്‍ പോരട്ടത്തില്‍ വലെന്‍സിയ 2-0ന് ബുര്‍ഗോസിനെ കീഴടക്കി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വമ്പന്മാരായ റയല്‍ മാഡ്രിഡ് പ്രീക്വാര്‍ട്ടറില്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ആല്‍ബസെറ്റയോട് 3-2നു പരാജയപ്പെട്ട് പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് ബാഴ്സ ക്വാർട്ടറിൽ പ്രവേശിച്ചത്.

Sports

സൂപ്പര്‍ കോപ്പ ബാഴ്‌സലോണയ്ക്ക്

ജിദ്ദ: ആദ്യ പകുതിയുടെ സ്റ്റോപ്പേജ് ടൈം സൂപ്പര്‍ ത്രില്ലറായ സ്പാനിഷ് സൂപ്പര്‍ കോപ്പ ഫുട്‌ബോള്‍ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ കീഴടക്കി എഫ്‌സി ബാഴ്‌സലോണ കപ്പുയര്‍ത്തി.

ചിരവൈരികളായ റയല്‍ മാഡ്രിഡിന് എതിരായ, 2026ലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ 3-2നായിരുന്നു എഫ്‌സി ബാഴ്‌സലോണയുടെ ജയം.

ബ്രസീല്‍ താരം റാഫീഞ്ഞ (36, 73) കറ്റലന്‍ ടീമിനായി ഇരട്ടഗോള്‍ സ്വന്തമാക്കി. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ വകയായിരുന്നു (45+4) ബാഴ്‌സയുടെ മറ്റൊരു ഗോള്‍.

ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു റയല്‍ മാഡ്രിഡിന്‍റെ രണ്ട് ഗോളും. 45+2-ാം മിനിറ്റില്‍ വിനീഷ്യസ് ജൂണിയറും 45+7-ാം മിനിറ്റില്‍ ഗോണ്‍സാലോ ഗാര്‍സ്യയും റയല്‍ മാഡ്രിഡിനായി വലകുലുക്കി. ഇതിനിടെ ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളും എത്തിയതോടെ ആദ്യപകുതിയുടെ സ്റ്റോപ്പേജ് ടൈം സൂപ്പര്‍ ത്രില്ലറായിമാറി. ലെവന്‍ഡോവ്‌സ്‌കിയുടെ കരിയറില്‍ റയല്‍ മാഡ്രിഡിന് എതിരായ 12-ാം ഗോളായിരുന്നു ജിദ്ദയില്‍ പിറന്നത്.
ഫ്‌ളിക്ക് ക്ലിക്ക്

കളിച്ച എല്ലാ ഫൈനലുകളിലും ട്രോഫി എന്ന നേട്ടത്തോടെയാണ് ബാഴ്‌സലോണ മാനേജര്‍ ഹന്‍സി ഫ്‌ളിക്ക് ജിദ്ദയില്‍നിന്നു മടങ്ങിയത്. മുഖ്യപരിശീലകനായി ഹന്‍സി ഫ്‌ളിക്ക് ഇറങ്ങിയ എട്ടാം ഫൈനലായിരുന്നു; ബാഴ്‌സലോണയ്ക്ക് ഒപ്പം മൂന്നും ജര്‍മന്‍ ക്ലബ്ബായ എഫ്‌സി ബയേണ്‍ മ്യൂണിക്കിനൊപ്പം അഞ്ചും.

വിവിധ കോമ്പറ്റീഷനുകളിലായി ബാഴ്‌സലോണയുടെ തുടര്‍ച്ചയായ 10-ാം ജയമാണ്. 2016നുശേഷം ക്ലബ്ബിന്‍റെ ഏറ്റവും ദൈര്‍ഘ്യമേറിയ വിജയക്കുതിപ്പാണിത്.

Sports

ബാഴ്‌സലോണ ഫൈനലില്‍

ജിദ്ദ: സ്പാനിഷ് സൂപ്പര്‍ കോപ്പ ഫുട്‌ബോളിന്‍റെ ഫൈനലില്‍ എഫ്‌സി ബാഴ്‌സലോണ. അത്‌ലറ്റിക്കോ ബില്‍ബാവോയെ സെമിയില്‍ 5-0നു തകര്‍ത്താണ് ബാഴ്‌സലോണയുടെ ഫൈനല്‍ പ്രവേശം.

റാഫീഞ്ഞ (38, 52) ഇരട്ട ഗോള്‍ സ്വന്തമാക്കി. ഫെറാന്‍ ടോറസ് (22), ഫെര്‍മിന്‍ ലോപെസ് (30), റൂണി ബര്‍ദ്ജി (34) എന്നിവരും ബാഴ്‌സയ്ക്കായി ലക്ഷ്യംകണ്ടു.

റയല്‍ മാഡ്രിഡ് x അത്‌ലറ്റിക്കോ മാഡ്രിഡ് സെമി ജേതാക്കളാണ് ഫൈനലില്‍ ബാഴ്‌സലോണയുടെ എതിരാളി.

Sports

ലീഡ് ഉയര്‍ത്തി ബാഴ്‌സ

ബാഴ്‌സലോണ: സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ എഫ്‌സി ബാഴ്‌സലോണ ജയത്തോടെ രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡുമായുള്ള പോയിന്‍റ് വ്യത്യാസം വര്‍ധിപ്പിച്ചു.

ഹോം മത്സരത്തില്‍ ഒരു ഗോളിനു പിന്നില്‍നിന്നശേഷം മൂന്നെണ്ണം തിരിച്ചടിച്ച ബാഴ്‌സ 3-1ന് അത്‌ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി.

19-ാം മിനിറ്റില്‍ അലെക്‌സ് ബയ്‌നയിലൂടെ അത്‌ലറ്റിക്കോ ലീഡ് നേടി. എന്നാല്‍, റാഫീഞ്ഞ (26), ഡാനി ഓള്‍മോ (65), ഫെറാന്‍ ടോറസ് (90+6) എന്നിവരിലൂടെ കറ്റാലന്‍ ടീം ജയം സ്വന്തമാക്കി. മത്സരത്തിനിടെ ഷോള്‍ഡറിനു പരിക്കേറ്റ് ഓള്‍മോ മൈതാനംവിട്ടിരുന്നു.

15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബാഴ്‌സയ്ക്ക് ഇതോടെ 37 പോയിന്‍റായി. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ നാല് പോയിന്‍റ് മുന്നില്‍. 14 മത്സരങ്ങളില്‍നിന്ന് 33 പോയിന്‍റാണ് റയലിന്. 31 പോയിന്‍റുമായി അത്‌ലറ്റിക്കോ നാലാം സ്ഥാനത്താണ്. വിയ്യാറയലാണ് (32) മൂന്നാമത്.

Sports

യുവേഫ ചാമ്പ്യൻസ് ലീഗ്: ബാഴ്സലോണയെ തകർത്ത് ചെൽസി

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ എഫ്സി ബാഴ്സലോണയെ തകർത്ത് ചെൽസി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്.

എസ്റ്റേവയോയും ലിയാം ഡെലാപുമാണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. ബാഴ്സ താരം ജൂൽസ് കോണ്ടെയുടെ ഓൺ ഗോളും ചെൽസിയുടെ ഗോൾപട്ടികയിലുണ്ട്.

വിജയത്തോടെ ചെൽസിക്ക് 10 പോയിന്‍റായി. ആദ്യ റൗണ്ടിലെ പോയിന്‍റ് ടേബിളിൽ ചെൽസി അഞ്ചാം സ്ഥാനത്താണ്.

Sports

എൽക്ലാസിക്കോയിൽ റയലിന് ജയം; ബാഴ്സയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്തു

മാഡ്രിഡ്: എൽക്ലാസിക്കോയിൽ റയൽ മാഡ്രിഡിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ എഫ് ബാഴ്സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ തകർത്തത്.

റയലിന് വേണ്ടി സൂപ്പർ താരം കൈലിയൻ എംബാപ്പെയും ജൂഡ് ബെല്ലിംഗാമും ആണ് ഗോളുകൾ നേടിയത്. എംബാപ്പെ 22-ാം മിനിറ്റിലും ബെല്ലിംഗാം 43-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.

ബാഴ്‌സലോണക്കായി ഫെര്‍മിന്‍ ലോപസ് ആശ്വാസഗോള്‍ കണ്ടെത്തി. 38-ാം മിനിറ്റിലാണ് ഫെർമിൻ ലോപസ് ഗോൾ നേടിയത്.

ജയത്തോടെ റയലിന് 10 മത്സരങ്ങളില്‍നിന്ന് 27 പോയിന്‍റായി. ലീഗ് ടേബിളിൽ റയലാണ് ഒന്നാം സ്ഥാനത്ത്. 22 പോയിൻോടെ ബാഴ്‌സലോണ രണ്ടാം സ്ഥാനത്ത് തുടരുന്നു.

Latest News

Up